വഡോദര: വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ബോളിംഗ് തെരഞ്ഞെടുത്തു. പോയിന്റ് പട്ടികയിൽ ടോപ്പറായിട്ടാണ് ബംഗളൂരു ഫൈനലിൽ പ്രവേശിച്ചത്.
പ്ലേ ഓഫ് എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഡൽഹിയും കലാശപ്പോരിന് യോഗ്യത നേടിയത്. ബംഗളൂരുവും ഡൽഹിയും രണ്ടാം തവണയാണ് ഡബ്ല്യുപിഎൽ ഫൈനലിൽ മാറ്റുരയ്ക്കുന്നത്.
2024 സീസണ് ഫൈനലിൽ ആദ്യമായി ഏറ്റുമുട്ടിയപ്പോൾ ബംഗളൂരു എട്ട് വിക്കറ്റിന് ഡൽഹിയെ പരാജയപ്പെടുത്തി കന്നി കിരീടം ഉയർത്തിയിരുന്നു.
ടീം ബംഗളൂരു: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഗ്രേസ് ഹാരിസ്, ജോർജിയ വോൾ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), രാധാ യാദവ്, നദീൻ ഡി ക്ലർക്ക്, പൂജ വസ്ത്രാകർ, ശ്രേയങ്ക പാട്ടീൽ, സയാലി സത്ഘരെ, അരുന്ധതി റെഡ്ഡി, ലോറൻ ബെൽ.
ഡൽഹി ടീം : ഷഫാലി വർമ, ലിസെല്ലെ ലീ (വിക്കറ്റ് കീപ്പർ), ലോറ വോൾവാർഡ്, ജെമീമ റോഡ്രിഗസ് (ക്യാപ്റ്റൻ), മരിസാൻ കാപ്പ്, ചിനെല്ലെ ഹെൻറി, നിക്കി പ്രസാദ്, സ്നേഹ റാണ, മിന്നു മണി, നന്ദനി ശർമ്മ, എൻ. ശ്രീ ചരണി.